Posts

Showing posts from February 26, 2012

അതിജീവനത്തിന്‍റെ ശക്തിചോര്‍ന്നൊലിച്ചു തുടങ്ങുമുന്‍പ് ............."!!

എനിക്ക് സംസാരിക്കണം ...അതേ നിന്നോട്തന്നെ, ഓരോ നിമിഷവും നിന്നോടുള്ള ദേഷ്യം നുരയുകയാണ് ... യാഥാര്‍ത്ഥ്യത്തില്‍ എന്താണ്   നിന്‍റെ പേര്? മരണം എന്ന് തന്നെയല്ലേ?എന്‍റെ മരണം.എനിക്കറിയാം എനിക്കായി മാത്രം ഒരു മരണംഇല്ല എന്ന്.........പക്ഷെ ഞാന്‍ വേര്‍തിരിച്ചെടുക്കുന്നു...വിരല്‍ചൂണ്ടി പറയുന്നു.."നീ നീയാണത്‌...................".ഞാന്‍ ഭയപ്പെടും എന്ന് മനസിലാക്കിയ നിമിഷങ്ങളില്‍ തണുത്തുറഞ്ഞ ....അട്ടഹാസങ്ങളോടെ നീ എന്നെ ഭയപ്പെടുതിയിട്ടുണ്ട്; നിന്റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പിയിട്ടുണ്ട്.............നിസഹായതയുടെ കണ്ണീരോഴുക്കിയിട്ടുണ്ട്; നേരിയ കാലടികളുടെ തിരിച്ചറിവുകളിലും അത് നീയാകുമെന്ന് കരുതി ഞെട്ടിവിറച്ചിട്ടുണ്ട്...കെട്ടിവരയപ്പെട്ട ബന്ധങ്ങളുമായി ഓടി ഒളിക്കാന്‍ ശ്രമിച്ചു ...അപ്പോഴൊക്കെ പൂച്ചക്കുട്ടി പാതിചത്ത എലിയെ കളിപ്പിക്കുന്ന പോലെ നീ ..........."                                                               പിന്നീടൊരിക്കല്‍ ഞാന്‍ നിന്നെ തിരഞ്ഞു വന്നു...അപ്പോള്‍ നീ എന്നില്‍ നിന്നും സമര്‍ഥമായി ഒളിഞ്ഞിരുന്നു...നിന്നെ തേടി ഞാന്‍ കുറെഅലഞ്ഞു .........നിന്നിലെയ്ക്കെത്താനുള്ള  എന്‍

അറിയുന്നു ഞാന്‍ നിന്റെ സൗഹൃദത്തിന്റെ പുണ്യം ....!!

Image
ഇതാ നോക്കൂ......... അവള്‍ വന്നിരുന്നു ഇതുവഴിയെ ഇത്തിരിമുന്‍പ് കൈകളിലേയ്ക്ക് അവള്‍ ഇറ്റിച്ച്‌തന്ന സമ്മാന തുള്ളികള്‍ കണ്ടോ ...എനിക്കുറപ്പാണ് അവള്‍ വന്നത് എന്നെ തേടിമാത്രം അല്ലെങ്കില്‍ അതേമുഹൂര്‍ത്തില്‍ അവള്‍ അടര്‍ന്നുവീഴില്ലായിരുന്നു എന്‍റെ കൊഴിഞ്ഞുപോവാതെ ഞാന്‍ തടഞ്ഞുവെച്ചിരുന്ന കണ്ണീരിനെ മറയ്ക്കാന്‍ ആര്‍ത്തലയ്ക്കില്ലയിരുന്നു .എന്‍റെ തേങ്ങലുകള്‍ മറച്ചുപിടി ക്കാന്‍ ശബ്ദംതരില്ലായിരുന്നു!! നേര്‍ത്ത ശബ്ദതിലുതിര്‍ന്ന ഉത്തരം നല്‍കാന്‍ കഴിയാതെപോയ ആ ചോദ്യാവലി നീയും കേട്ടിരുന്നു അല്ലെ?നീ അത് മുന്‍കൂട്ടി കണ്ടിരുന്നോ? അറിയുന്നു ഞാന്‍ നിന്റെ ഈ സൗഹൃദത്തിന്റെ പുണ്യം ....!! ഉണ്ടാകില്ലേ നീ ചോദ്യങ്ങള്‍ അവസാനിപ്പിച്ചു ഞാന്‍ ഒടുവില്‍ യാത്രപറയാതെ അന്തിമ യാത്രയ്ക്കിറങ്ങുംമ്പോഴും ഉണ്ടാവണം .........ഇന്നത്തെപോലെ എന്നെ ഒളിപ്പിച്ചുപിടിക്കാന്‍ !!!

"ഇതാഞാന്‍വന്നിരിക്കുന്നു..........."

Image
"ഇതാഞാന്‍വന്നിരിക്കുന്നു..........." "സ്വപ്നങ്ങളിലാത്ത ഒരു ഉറക്കം... കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത ഉണര്‍വിലേയ്ക്കുള്ളവഴിയിലേയ്ക്ക് അവശേഷിച്ചിരുന്ന ആ നിമിഷങ്ങളില്‍ ഞാന്‍ നിന്‍റെ പദതാളം തിരിച്ചറിയുന്നുണ്ടായിരുന്നു...ഞരബിലേയ്ക്ക് ആഴ്ന്നിറങ്ങിയ സൂചിമുനയുടെ അവസാന ഓര്‍മയ്ക്കും നിന്‍റെ അകമ്പടി ഉണ്ടായിരുന്നല്ലോ...!! ഇപ്പോഴും ചുവരിനപ്പുറം ആര്‍ത്തുപെയ്യുന്ന നിന്നെ ഞാന്‍ അകക്കണ്ണില്‍തിരയുകയായിരുന്നു ....." ഒടുവില്‍ ആയാസപ്പെട്ട്‌ വലിച്ചു തുറന്ന കണ്ണുകള്‍ക്ക്‌മുന്നില്‍വരാതെ നീ ഇരുളിന്‍റെ മറവില്‍ ഒളിച്ചുനിന്നതെന്തേ ??നിന്‍റെ കുളിര് ഞാന്‍ അറിയുന്നില്ല... ഞാന്‍ ഒരു അഗ്നിപര്‍വ്വതംകണക്കെ പുകയുകയാണ്... അവസാനമുടിയിഴയും ഉപേക്ഷിച്ചു പോയ എന്‍റെ നഗ്നമായ തലയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ പൊടിയുന്നുണ്ട് നീ കാണുന്നില്ലേ?ഒരു നിമിഷമെങ്കിലും നിന്നിലേയ്ക്ക്ഇറങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍...തീര്‍ച്ചയായും,തീര്‍ച്ചയായും ഞാന്‍ എത്തിയേനെ.... പക്ഷെ ഈ ഇരുട്ടില്‍ മരുന്നുകളുടെ ഗന്ധങ്ങള്‍ക്കിടയില്‍ ഞാന്‍ നീച്ച്ചലയായിപ്പോയിരിക്കുന്നു...!!എന്‍റെ ചിന്തകള്‍.. ഓര്‍മ്മകള്‍... എല്ലാം പകച

വിരല്‍തുമ്പിലൊരു കൈത്തിരി തെളിഞ്ഞപ്പോള്‍

Image
 മനസ്സില്‍ നല്ലവേനലും കണ്ണുകളില്‍ മഴയുംവാക്കുകളില്‍വസന്തവുമായി  ഇരിക്കുമ്പോഴാണ് ആദ്യമായി ഈ കവിത കേള്‍ക്കുന്നത് - "ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു.............." അന്ന് എനിക്ക് അതില്‍ കേട്ട് കൊതിതീരാത്ത വരികള്‍  ഇവയായിരുന്നു " അടരുവാന്‍ വയ്യാ... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..""   പിന്നീട് വാക്കുകളില്‍ മാത്രമല്ല മനസിലും പ്രതീക്ഷകളുടെ ഒരു വസന്തം മോട്ടിടവെ ഞാന്‍ വീണ്ടും ആ കവിതകേട്ടു ; ഇപ്പോള്‍ അതിലെ  ആദ്യ നാലുവരികള്‍ എന്‍റെ മനസ് സ്വയം വീതംവെച്ചിരിക്കുകയാണ് ... അതിങ്ങനെ- "നീ ഒത്തിരിമാറി  പോയല്ലോടി " പഴയസഹപാഠിയുടെമുഖത്ത്  വര്‍ഷങ്ങളുടെ അകല്‍ച്ചയുടെയാതൊരു  അപരിചിതത്വവും ഉണ്ടായിരുന്നില്ല ...അതുകൊണ്ടുതന്നെ ഞാനും മനസ്തുറന്നുതന്നെയാണ് ചിരിച്ചത് "യു .പി.എസ് ഇവിടെ വെച്ചാല്‍ മതി "... എന്‍റെ  സഹപാഠി തുടരുകയാണ് "ആദ്യം സ്വിച്ച് ഓണ്‍ ചെയ്യണം " , ട് ഇത്രയുംപറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലായില്ലേ ഹ