ഇന്നലെ- 25/09/2012.

നീണ്ടു വിശാലമായ മുറ്റം നിറയെ ഉണങ്ങിചുരുണ്ട തേക്കിലകള്‍.........
നായകൂട്ടില്‍ നിന്നും പതുങ്ങിയ കുര ഉയരുന്നുണ്ട് പക്ഷെ വിശന്നുവലഞ്ഞ ആടുകളുടെ കരിച്ചലുകള്‍ക്കിടയില്‍ അവ നിശേഷം മുങ്ങിപ്പോകുകയാണ് !!
പൂച്ചകള്‍ കാലില്‍ ഉരുമ്മി കുറുകുന്നു......
കൂട്ടില്‍ ചിലച്ചു ബഹളം ഉണ്ടാക്കുകയായിരുന്ന മാളു എന്ന തത്തമ്മ !
അപ്രതീക്ഷിതമായി ഹോസ്പിറ്റലിലേയ്ക്ക് കുടുംബാ0ഗങ്ങള്‍ ചേക്കേറിയപ്പോള്‍ അവശേഷിച്ച ജീവനുകള്‍....മുഖത്തേയ്ക്കു എത്തിനില്‍ക്കുന്ന നോട്ടങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ എല്ലാ കണ്ണുകളിലും പ്രതീക്ഷ !

ഗുഹാമനുഷ്യനെപ്പോലെ തലയില്‍ മുറിവിന്‍റെകെട്ടുമായി സമപ്രായക്കാരനായ സഹോദരന്‍(കൊച്ചച്ചന്‍റെ മകന്‍) ഇറങ്ങിവന്നു.........
പൊതിചോറുകള്‍ കരച്ചിലുകള്‍ക്ക് തടയിടുകയാണ്......... പച്ചവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന ആടുകള്‍!!
അനിയത്തിയെ ഹോസ്പിറ്റലിലേയ്ക്ക് ആവശ്യമായ ഡ്രസ്സുകള്‍ എടുക്കാന്‍ ഏല്‍പ്പിച്ച് മുറ്റത്തുതന്നെ നില്‍ക്കുമ്പോള്‍... എനിക്കറിയല്ല അപ്പോള്‍ എനിക്ക്....

ഞാന്‍ പിച്ചവെച്ചു പഠിച്ച മുറ്റമാണ്, അതിനപ്പുറം എന്തൊക്കെയോ, എപ്പോഴും(നാലുദിവസം മുന്‍പ് ഞാന്‍ പോരുംമ്പോഴും) നിറയെ ആളുകളുള്ള വീട്,അച്ഛനും പപ്പോയിയും വല്യമ്മയും ഇച്ചാച്ചനും പിന്നെ എനിക്ക് പേരറിയാത്ത ആരൊക്കെയോ ഈ മണ്ണില്‍ അലിഞ്ഞിട്ടുണ്ട്!!

മുറ്റത്തുനിന്നും ഇറങ്ങാന്‍ മടിച്ചുനിന്ന ആടുകളോട് അനിയത്തി സംസാരിക്കുന്നുണ്ടായിരുന്നു..... അവ വണ്ടിയിലേയ്ക്ക് കയറാന്‍ മടിച്ചപ്പോഴും എനിക്കവിടുന്നു എത്രയും വേഗം രക്ഷപെടണം എന്നേ തോന്നിയുള്ളൂ............. അവിടുത്തെ ഓരോ മിനിറ്റിലെ നിശബ്ദതയും അത്രമേല്‍ അസഹനീയമായിരുന്നു....
എനിക്ക് ഓടിയകലേണ്ടിയിരുന്നു, എനിക്ക് എന്നെത്തന്നെ ഒളിക്കണമായിരുന്നു ...'

Comments

വേദന ഉള്ളിലമരുന്നൂ...അതിന്റെ അലയൊലികൾ പുറമേ കേൾക്കാം....കുറച്ച് കൂടി വ്യക്തമാക്കാമായിരുന്നൂ......എല്ലാ ഭാവുകങ്ങളും

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................