Posts

വീണ്ടും പിച്ചവെച്ചു പതിനാറാം വയസിൽ

Image
"അതേ, കഴിഞ്ഞദിവസം കാലുമുറിച്ചു മാറ്റപെടെണ്ടിവന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നല്ലോ,അതുകഴിഞ്ഞ് മുറിവ് ഉണങ്ങിയെന്ന് ഉറപ്പാക്കിയ ഉടനെ പുതിയ കാലിനുള്ള അളവെടുത്തു !തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന ആ ചീഫ് എഞ്ചി നീയർ മുറിവ് ഉണങ്ങിയോയെന്നറിയാൻ കാലുമുറിച്ചുമാറ്റിയ ഭാഗത്തു ആദ്യമായി പ്രസ്‌ചെയ്തു നോക്കിയത് ഈ ജന്മത്ത് എനിക്ക് മറക്കാൻ പറ്റില്ല,മനസിലായികാണുമല്ലോ അന്ന് മുറിവ് പൂർണ്ണമായും ഭേദപെട്ടിരുന്നില്ല. അധികം വൈകാതെ തന്നെ പുതിയ കൃതൃമക്കാൽ തയ്യാറായി,പക്ഷേ അപ്പോഴേയ്ക്കും ഞാൻ കീമോ'യുടെ ഭ്രാന്ത വലയത്തിൽ പെട്ടിട്ട് ഒരു മാസംപിന്നിടുകയായിരുന്നു,മെലിഞ്ഞുകൊലുന്നനെ നീണ്ടമുടിയൊക്കെ പിന്നിയിട്ട് 2മാസങ്ങൾക്ക് മുൻപ് അളവെടുക്കാൻചെന്ന എന്നെ അവർ തിരിച്ചറിയുന്നത്‌ കൂടെയുണ്ടായിരുന്നവരെ കണ്ടിട്ടായിരുന്നു,കീമോ മരുന്നുകൾ എനിക്ക് തടിച്ചുചീർത്ത ശരീരവുംമൊട്ടത്തലയും കണ്‍പീലിപോലുമില്ലാത്തൊരു മുഖവും പിന്നെ നഘങ്ങളിൽ പോലും കരുവാളിപ്പും സമ്മാനിച്ചു കഴിഞ്ഞിരുന്നു.അളവ് പാകമാകാതെ ആ ലിമ്പ് ഉപേഷിക്കേണ്ടിവന്നു .പക്ഷേ,അത് എനിക്ക് യാഥാർത്യത്തിന്റെ നേർക്കൊരു ചൂണ്ടുവിരൽ അനുഭവം നല്കി,കാരണം പുതിയകാൽവെച്ച് നടക്കുക...

2013 ഒക്ടോബർ 4 - ന്റെ പത്താം പിറന്നാൾ

ഇതിപ്പോൾ 2013 ഒക്ടോബർ, പത്തുവർഷങ്ങൾക്ക് മുൻപ് അതായത് 2003 ഒക്ടോബർ, കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ 04.10.2003, ഈ തീയതി ഞാനങ്ങനെ ഓർമ്മപുതുക്കാറൊന്നുമില്ല, എങ്കിലും ഓരോ ഒക്ടോബർ കടന്നുപോകുമ്പോഴും എപ്പോഴെങ്കിലുമൊക്കെ ചിന്തയിലേയ്ക്ക് കടന്നുവരാറുണ്ട് എന്റെ രണ്ടാം ജന്മത്തെക്കുറിച്ച് ,എന്നുവെച്ച് ആ ഒരൊറ്റ ദിവസമല്ല കേട്ടോ നിർണ്ണായകം,അതൊരു ഹ്രസ്വകാല പ്രക്രിയയായിരുന്നു എന്നതാണ് വാസ്തവം ! മനസ്സിൽ എവിടെനിന്നോ കയറിക്കൂടിയ വിശ്വാസം അന്ന് നടക്കുന്ന മേജർ സർജറിയോടെ ഞാൻ മരിക്കാൻ പോകുകയാണ് എന്നുള്ളതായിരുന്നു !ഇടതുകാലിന്റെ പാതി മുറിച്ചുമാറ്റപെടുകയാണ്,പതിവിലേ റെ ഞാൻ അന്ന് ചിരിച്ചു - വർത്തമാനം പറഞ്ഞു എന്നൊക്കെ ഇളയചിറ്റ കഴിഞ്ഞ ഓണത്തിന് വന്നപ്പോൾ പറഞ്ഞു കണ്ണുനിറയ്ക്കുന്നത് കണ്ടു . ഓപ്പറേഷൻ തിയറ്ററിന് മുൻപിൽ എനിക്ക് പരിചയമോ,കേട്ടറിവോ ഉള്ള മുപ്പതോളം മുഖങ്ങൾ,ആരെക്കെയോ എന്നോട് സംസാരിച്ചിരുന്നു ,കൂടുതലും ആശ്വാസവാക്കുകളായിരിക്കണം,അവ ചെവികളെ കെട്ടിട്ടുള്ളൂ,കാരണം എത്രയോക്കെ ധൈര്യം ഭാവിച്ചാലും ഞാനെന്ന പതിനാറുകാരിയുടെ ബോധമണ്ഡലത്തിൽ അപ്പോഴേയ്ക്കു നേർത്ത് തീവ്രമായ ഒരു സൈറൻ മുഴങ്ങിതുടങ്ങിയിരുന്നു,ആദ്യം...
Image
"മഴയോടുള്ള എന്റെ പ്രണയകുറിപ്പുകൾ വായിച്ച കുറെയേറെ സുഹൃത്തുക്കൾ എന്നെ മഴയുടെ കാമുകിയായി അംഗീകരിച്ചിട്ടുണ്ട് !! ഇനിയൊരു രഹസ്യം പറയാട്ടോ,ഇതാണ് എന്റെ മഴ ! എന്റെ ഈ കിന്നാരങ്ങൾക്കെല്ലാം കാതുതന്ന -,മറുപടി തരേണ്ടിവരാറുള്ള ഒരു പാവം പാലക്കാടൻ മഴ !കാര ്‍മേഘങ്ങളെ ഒര്‍മ്മകളിലെയ്ക്ക് പതിച്ചുചേര്‍ത്ത്എന്നില്‍ പെയ്തുനിറയുന്നു - "എന്‍റെ മഴ"................................... 1. എന്‍റെ മഴയ്ക്ക്‌....(repost) എന്നിലെ പ്രണയത്തിന്റെ നീരുറവകള്‍ അലിഞ്ഞുചേരുന്ന നിന്‍റെ ദിനരാത്രങ്ങളില്‍,എപ്പോഴൊക്കെയോ കാത്തിരിപ്പിന്റെ മൌനം ഘനീഭവിക്കുന്നു!! നിന്നിലെ ഭാവങ്ങള്‍ക്ക് പ്രണയത്തിന്‍റെമാത്രം നിറംചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ലയെന്നു നീ അറിയുക .നിന്‍റെ ചലനങ്ങളില്‍... ഉഷ്മളതകളില്‍ നിശ്വാസങ്ങളില്‍... വേറിടുന്ന ചിന്തകളുംതലങ്ങളും ഞാന്‍ അറിയാതെ പോകുന്നുയെന്നു ചിന്തിക്കുന്നുവോ നീ?? നീ 'എന്റേത് ' എന്ന് പറയുമ്പോഴും നീ എന്റ്റെത് മാത്രമല്ലെന്നതും സത്യം !! മഴയെന്ന നിന്നിലെ ഓരോ ഭാവങ്ങളെ പ്രതീക്ഷിക്കുന്ന മനസുകള്‍ക്ക് നീ അവരുടെതാകുന്നു ,അവിടെ നിന്‍റെ രാഗങ്ങള്‍ വ്യത്യസ്തങ്ങാളായി ചിതറുകയാ...

സ്വിച്ചിഡ് ഓഫ്

"നീയെന്താ കോളെടുക്കാൻ വൈകിയെ .........." " ഞാൻ ദാ ..." അർച്ചനയുടെ മറുപടി പൂർത്തിയാകും മുൻപുതന്നെ രതീഷ്‌ വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു "ഡീ...അമ്മാവൻ ഇപ്പോ വിളിച്ചിരുന്നു,അവര് ഓണത്തിന് വരുന്നുണ്ടെന്ന് ...." "ഉവ്വോ ....." ഇത്തവണയും അവൾ സംസാരിക്കാൻ മുതിരുമ്പോഴെയ്ക്കും ചെറുചിരിയോടൊപ്പം അവന്റെ വാക്കുകൾ ഒഴുകിയെത്തി "എനിക്ക് വല്ലാത്ത സന്തോഷം .... എന്താ പറയ്കാ... കുറെനാളുകൂടിയിട്ട് ....." അവൻ അപ്പോൾ മൊബൈൽ അല്പംകൂടി ചെവിയിലേയ്ക്കമർത്തി മുകളിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു ! "ഉം ......അതുപിന്നെ എനിക്കറിയില്ലേ കൊരങ്ങാ,അല്ലാ...ഓണത്തിന് എന്നുപറയുമ്പോൾ 15ന് ആയിരിക്കുമോ ?" "അല്ലടി പെണ്ണേ ...16നു രാവിലെ, പിന്നെ ഗിരിഷേട്ടന്റെ കുഞ്ഞിന് പേരിട്ടു 'വൈഗ' ,കിടു പേരല്ലേ ?" "ഉം ,നല്ല പേരാ,അല്ല മാഷേ 17നു നമ്മുടെ ട്രിപ്പ്‌ ...." "അവര് അന്നു വൈകുന്നേരംതന്നെ പോകുമായിരിക്കുഡീ... അനിതചേച്ചിയും കുഞ്ഞും വരുന്നില്ലെന്ന് അമ്മായി സൂചിപ്പിച്ചിരുന്നു " "അതിന് ചേച്ചിയിപ്പോൾ സ്വന്തം വീട്ടിലല്ലേ,മി...
പഴയൊരു ട്രങ്ക്പെട്ടി'- കാലപ്പഴക്കത്തിൽ പെയിന്റ് പൊളിഞ്ഞ് തുരുമ്പ്പൊളിഞ്ഞടർന്ന അതിന് പണ്ട് ആകാശനീല നിറവും ഒരു ചെറിയതാഴും  മൂന്ന് തക്കോലുകളും പിന്നെ ഉടമസ്ഥയായിട്ട് ഞാനും ഉണ്ടായിരുന്നു !!, ചിതലുകൾ എനിക്കായി എന്തൊക്കെയോ അതിൽ ബാക്കിവച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ആകാംഷ ! വീട്ടിൽനിന്നും മാറിനിന്ന് പഠിക്കാൻപോയ വകയിൽ ഞാൻ സ്വന്തമാക്കിയ സാധനജംഗമ വസ്തുക്കളിലുണ്ടായിരുന്ന മഞ്ഞനിറമുള്ള സോപ്പുപെട്ടി മുതൽ ആദ്യമായി എനിക്ക് ലഭിച്ച പ്രണയലേഖനങ്ങൾ വരെ അവസാനം ഞാനത് അടച്ചപ്പോൾ ഉണ്ടായിരുന്നു.... എല്ലാം ചികഞ്ഞുനോക്കുക തന്നെ ....
നീണ്ട 162 വർഷത്തെ സേവനത്തിനുശേഷം ടെലഗ്രാം(കമ്പി തപാൽ) ഇന്ന് രാത്രി 9 മണിമുതൽ ചരിത്രത്താളുകളിലേയ്ക്ക്........ നാട്ടുവഴിയിലെ പോസ്റ്റുമാന്റെ വരവുംകാത്തിരുന്ന കഥകൾ- രണ്ടു ദിവസമെങ്കിലും സമയമെടുത്തെത്തുന്ന ചിലവേറിയ ആ ചെറുസന്ദേശങ്ങൾ, എനിക്കറിയാത്ത ജീവിതങ്ങളുടെ അളന്നെടുക്കാനാവാത്ത ഓർമമകൾ........... മാറ്റങ്ങൾ ഉൾക്കൊള്ളുംമ്പോഴും, 'നിലനിർതതാമായിരുന്നു ചിലയിടങ്ങളിലെങ്കിലു'മെന്ന് പതംപറയുന്ന തലനരച്ചൊരു പഴമനസിന് ,എനിക്കറിയാത്ത അനുഭവത്തിന്റെ പൊള്ളയായ ചിരി .....

"ഞാ... നിങ്ങനാണ് ഭായ് ......"

Image
"ടീച്ചറ് അമ്പലാണോ പള്ളിയാണോ ?" പെട്ടന്നുവന്നൊരു ചോദ്യമായിരുന്നു അത്! എന്റെ ഇടതുകൈമുട്ടിനോട് ചേർന്നുനില്ക്കുന്ന അർച്ചനക്കുട്ടിയുടെ കണ്മഷിവലയം ചെയ്തിരിക്കുന്ന കുഞ്ഞ്ഉണ്ടക്കണ്ണുകളുടെ നോട്ടം അപ ്പോൾ എന്റെ മുഖത്തേയ്ക്ക് എത്തിനില്ക്കുന്നു! ചോദ്യം മനസിലാക്കാനൊന്നുമില്ല,ഹിന്ദുവോ ക്രിസ്ത്യാനിയോ എന്ന് ചോദിക്കാനുള്ള അറിവില്ല അത്രതന്നെ !എന്നിട്ടും ഞാൻ വീണ്ടും തിരക്കി "ങേ ... എന്താ ചോദിച്ചേ ?" അത് എനിക്ക് മറുപടി കണ്ടെത്താനുള്ള സമയമായിരുന്നു, "ഞങ്ങള് മുള്ളാൻ പോയിട്ട് വന്നപ്പോളില്ലേ ഈ അന്ന പറയുവാ ടിച്ചര് പള്ളിയാന്ന്" അർച്ചനയുടെ നേർത്തുമെലിഞ്ഞശബ്ദം ഇപ്പോഴും ഉയർന്നു കേട്ടു. പതിവുപോലെ പെൻസിൽ കടിച്ചുകൊണ്ട് അന്ന രംഗപ്രവേശം ചെയ്യുമ്പോൾ ഞാൻ ഓർമിപ്പിച്ചു. "പെൻസിൽ വായിൽ വെക്കരുതെന്നു പറഞ്ഞിട്ടില്ലേ ?" ആദ്യം പറയാൻവന്നത് വിഴുങ്ങിപോയെങ്കിലും അന്ന അത് പറഞ്ഞു "അല്ലേ ടിച്ചരെ അതോണ്ടല്ലേ കൊന്ത ഇട്ടെക്കുന്നേ ?" "പിന്നെ.... ഇന്നാള് ഞാൻ ഗംഗാമ്മേടെ കൂടത്തിൽ അമ്പലത്തിപോയപ്പോ ടിച്ചരെ കണ്ടാർന്നല്ലോ ?അല്ലേ ടിച്ചരെ കണ്ടില്ലേ ?" സന്ദീപിന് ആ കാര്യത്തിൽ ...