Posts

"നമ്മുടെ ഇലയ്ക്കാട് സ്കൂളിലിന്ന് ആനുവേഴ്സറിയാണല്ലേ .. രാവിലെതന്നെ പാട്ട് വെച്ചിട്ടുണ്ട് ! ഇത്തവണയും ജോഷിചേട്ടന്‍ ആയിരിക്കുമോ ? പലകാലഘട്ടങ്ങളിലെ ഈ പാട്ടുകള്‍ക്കൊപ്പം ചെമ്പകപൂക്കള്‍ പെറുക്കിയും നെല്ലിമരചോട്ടിലൊളിച്ചും എത്രയെത്ര ഓര്‍മ്മകള്‍ ഉണര്‍ന്നിട്ടുണ്ടാവും ... ഇടയ്ക്കെപ്പോഴോ മേരിടിച്ചര്‍ ചൂരല്‍കൊണ്ട് ഡെസ്ക്കില്‍ ആഞ്ഞടിക്കുന്നു "ആരാ സംസാരിക്കുന്നത് .... " ചുവന്ന ലിപ്സ്റ്റിക്കിന്‍റെയും റോസ്പൌഡറിന്റ്റെയും ഗന്ധമുള്ള ഓര്‍മകള്‍ക്ക് എന്‍റെ ബാല്യത്തിന്‍റെ ചടുലത !
മാനത്തപ്പന്‍ തേങ്ങകള്‍പെറുക്കി പത്തായത്തിലിടുന്ന ശബ്ദം ! കൈപ്പിഴപറ്റി അതിലൊന്ന് വീണത്‌ എന്‍റെ മനസിലോ ?
Image
മൂന്നുവയസുളള ഒരു കുഞ്ഞിനെ കാമവെറിയോടെ നോക്കിയവനെ മനുഷ്യനെന്ന് വിളിക്കരുത്, അവനെ വിളിക്കാന്‍ ഒരുപാട് മറ്റുപേരുകള്‍ വേറെയുള്ളപ്പോള്‍...... കഴിഞ്ഞദിവസം എറണാകുളത്ത്‌ വഴിയരികില്‍ നിരന്നിരുന്ന കടുത്തവര്‍ണ്ണങ്ങള്‍ കൂടിക്കുഴഞ്ഞകാഴ്ച സമ്മാനിച്ച ഒരു നാടോടികൂട്ടം, അവര്‍ക്കിടയിലും എത്ര കുരുന്നുകള്‍ !! അമ്മയുടെ അരികിലേയ്ക്ക് മണ്ണിലൂടെ മുട്ടില്‍ഇഴഞ്ഞു വരുന്ന കുഞ്ഞിനെ ഞാന്‍ പലതവണ തിരിഞ്ഞു നോക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു "മിടുക്കി വാവ ", ഞാന്‍ വീണ്ടും നിരീക്ഷണം തുടരുമ്പോള്‍ സഹോദരന്‍ പറയുകയുണ്ടായി"ഇവളുടെ നോട്ടംകണ്ടിട്ട്  അടുത്ത കഥ ഇവിടുന്നുതന്നെയെന്ന് തോന്നുന്നു " ഉറക്കെചിരിക്കവേ സുഹൃത്ത് കൂട്ടിചേര്‍ത്തു "ഹെന്തുചെയ്യാം അതും നമ്മളുതന്നെ വായിക്കേണ്ടി വരുമല്ലോ!" ചമ്മലുമറച്ചുകൊണ്ട് ഞാന്‍ ചടുലതയില്‍ പറഞ്ഞു "ഹേയ് ... ഇല്ല " ഏകദേശം പതിഞ്ചോളംപ്രായമുള്ള ,ചുവന്നചേല ചുറ്റി, സീമന്തരേഖയില്‍ കുങ്കുമം വാരിപ്പൊത്തി നിന്നിരുന്ന ഒരുവള്‍ അടുത്തുനിന്ന മനുഷ്യനോട് കയര്‍ത്തുസംസാരിക്കുന്നു,ഞങ്ങള് ‍ മുന്നോട്ട് നടന്നുപോന്നപ്പോഴും ആ ശബ്ദം പിന്തുടരുന്നുണ്...
കാര്‍മേഘങ്ങളെ ഒര്‍മ്മകളിലെയ്ക്ക് പതിച്ചുചേര്‍ത്ത്എന്നില്‍ പെയ്തുനിറയുന്നു - "എന്‍റെ മഴ"
ഒരു മഴ പെയ്തുനിറഞ്ഞിരുന്നെങ്കില്‍ ....... കാറ്റിനുംശരീരത്തിനും ചുട്ടുപൊള്ളുന്നയീ  മനസിനുംമിഴികള്‍ക്കുംമീതെ, ഈ പ്രപഞ്ചത്തിന് എന്നെ കാണാന്‍കഴിയാത്തവിധത്തില്‍ ഒളിപ്പിച്ചുപിടിക്കാന്‍ കെല്പ്പുള്ള-ഇഴമുറിയാത്ത മഴനാരുകള്‍ ജന്മമെടുത്തിരുന്നെങ്കില്‍ .......!
Image
  "മകരമഞ്ഞില്‍ ഇലകള്‍കൊഴിച്ച് ഞരമ്പുകള്‍ തെളിഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍, അവയിലൊന്നിന്‍റെ ചില്ലയിലോയെന്നു സംശയിത്തക്കവിധത്തില്‍ നിലാവ്കൊഴിച്ചുനില്ക്കുന്ന നമ്മുടെ അമ്പിളിഅമ്മാവനെ നോക്കിയിരിക്കുകയായിരുന്നു ഇന്നത്തെ പവര്‍കട്ട് സമയത്ത് , മൊബൈലില്‍ ഫോട്ടോപകര്‍ത്തി അനിയത്തി ആശങ്കപ്പെട്ടു "ശ്ശോ.. നേരിട്ട് കാണുന്നത്ര ഭംഗിയില്ലല്ലോ ഇതില്‍" അമ്മ ഇടയ്ക്ക്പറഞ്ഞു "മുറ്റത്തുനിന്ന് കയറിവാ, ഇപ്പോള്‍ 'ബ്ലാക്ക്‌മാന്‍' കഥകളെ കേള്‍ക്കാനുള്ള്‌.." (ഇടയ്ക്ക് പറഞ്ഞുകേട്ട ഒന്നുരണ്ട് പ്രസ്തുത കഥകള്‍ - അതോടെ അനിയത്തി ഫോട്ടോഗ്രഫി നിര്‍ത്തി) ഒരു പഴയ പാട്ട് ഓര്‍മവരുന്നു-   ♩ ♪ ♫ ♬ ♭ ♮ ♯   "കുംഭമാസ നിലാവു പോലെ കുമാരിമാരുടെ ഹൃദയം തെളിയുന്നതെപ്പോഴെന്നറിയില്ല ഇരുളുന്നതെപ്പോഴെന്നറിയില്ല (കുംഭ) ചന്ദ്രകാന്തക്കല്ലു പോലെ ചാരുമുഖി തന്നധരം (ചന്ദ്രകാന്ത) ഉരുകുന്നതെപ്പോഴെന്നറിയില്ല ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല ചിരിക്കും ചിലപ്പോൾ ചതിക്കും ചിലപ്പോൾ കഥയാണതു വെറും കടം കഥ (കുംഭ) തെന്നലാട്ടും ദീപം പോലെ സുന്ദരിമാരുടെ പ്രണയം (തെന്നലാട്ടും) ആളുന്നതെപ്പോഴെന്നറിയില്ല അണയു...
നിറങ്ങള്‍മങ്ങിയ ആ വഴിയില്‍ കറുത്ത അക്ഷരങ്ങള്‍ക്കപ്പുറം പതിഞ്ഞുകിടക്കുന്നത് ഞാന്‍ അറിഞ്ഞിട്ടും അറിയാത്തൊരു നനവാണ് (എന്നാല്‍ ആറ്റി ഉണക്കാന്‍ കഴിയാതെ പോകുന്നത് ) കാലത്തിനൊപ്പം മറഞ്ഞുപോയേക്കുമെന്ന പ്രതീക്ഷ, (അത് എനിക്കുള്ളതാണ് ,എന്‍റെ സമാധാനത്തിന് / സ്വാര്‍ഥതയ്ക്ക് (ഇതും) )