Posts

Image
പ്രപഞ്ച സത്യം ! കരിഞ്ഞവയും വിടരാത്തവയും ഒരേ ചെടിയില്‍ അവ മാറിമാറി വരുമ്പോഴും ആ സസ്യം വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ് !

അമര്‍ച്ച

                                                                          കറുത്ത്-കനത്ത ബാഗിന്‍റെ സിബ് ആയാസപ്പെട്ട്‌ വലിച്ചിടുന്ന അപ്പുവിന്‍റെ മുഖം ആ ഇരുട്ടില്‍ എനിക്ക് അവ്യക്തമായിരുന്നു ! അതെ .. പഴയതുപോലെ ആ അഗ്നിഗോളം എന്‍റെ അടിവയറ്റില്‍ നൃത്തം ആരംഭിച്ചിരിക്കുന്നു."എനിക്കറിയാം നിനക്കിപ്പോള്‍ വേദനിക്കുണ്ടെന്ന് "അപ്പുവിന്‍റെ ശബ്ദത്തില്‍ നനവുണ്ടോ ? തലയിണയിലെയ്ക്ക് വേദന അമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആശ്വസിപ്പിക്കുംവിധം "ഹേയ് ... സാരമില്ല " എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു,അതിനു ശബ്ദം ലഭിച്ചിരുന്നോയെന്നു നിശ്ചയംപോരാ. "നമുക്കിത് അല്പം തുറന്നുവെയ്ക്കാം..." വീണ്ടും അവന്‍റെ ശബ്ദം "അരുത് " മനസിന്‍റെ...

updated status

ഈ മകരമാസസന്ധ്യ ഒരു മഴനനയാന്‍ ഒരുങ്ങുകയാണ് .... അതിനുമുന്നോടിയായി തൂവിപോയ മഴത്തുള്ളികള്‍ ഉണര്‍ത്തിയ പുതുമണ്ണിന്റെ ഗന്ധം ഇവിടെയൊക്കെ നിറയുന്നുണ്ട് ....! ഈ മണം ഉയരുമ്പോഴണത്രേ പാമ്പുകള്‍ ഇണചേരുന്നത് ..., നിലവിളക്കു തിരിതാഴ്ത്തി ! കരന്റ്ടുബില്ലിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ അമ്മ ......... തന്‍റെ ഓട്ടോഗ്രാഫിനെകുറിച്ച് വാചാലയാകുന്ന അനിയത്തി ... പടിഞ്ഞാറെ പ്ലാവിന്‍റെ ഇത്തവണത്തെ കന്നിചക്ക , പുഴുക്കാക്കി ഇത്തിരി കടുമാങ്ങയും കൂട്ടി തിണ്ണയിലേയ്ക്ക് ഇരിക്കാന്‍ തുടങ്ങുകയാണ് ഞാന്‍ തിരികെ എഴുന്നേല്‍ക്കുംമുന്‍പ് അവള്‍- എന്‍റെ പ്രിയപ്പെട്ട മഴ പെയ്തൊഴിയും എന്ന പ്രതീക്ഷയോടെ

പടിഞ്ഞാറുനിന്ന് കിഴക്കോട്ട്

"യെന്തോന്നാടി കത്രി ആ കരിയലയോക്കെ ചിക്കിചികയണേ ?കമ്മലുവല്ലോം കളഞ്ഞുപോയാ ?" നിന്നനിപ്പില്‍ കത്രിക്കുട്ടി തലതിരിക്കുമ്പോഴെയ്ക്കും മാത്തന്‍ കുത്തുകല്ല്കയറി മുറ്റത്തെത്തിയിരുന്നു. "ഞാന്‍ രണ്ടു കണ്ണിമാങ്ങാ കിട്ടുവോയെന്ന് തെരഞ്ഞതാണ് ...ഒരു ചമ്മന്തിയരച്ചാല്‍ ചെറക്കനെ പള്ളിക്കൂടത്തില്‌ പറഞ്ഞയക്കാവല്ലാ ......" പറമ്പില്‍നിന്നും മുറ്റത്തേയ്ക്ക് കയറുന്നതിനിടയില്‍ അവള്‍ കൂട്ടിചേര്‍ത്തു "നമ്മടെ നാട്ടിലെ പഞ്ചാരമണലിലെയ്ക്ക് വീഴണപോലല്ലല്ലാ കൊച്ചണ്ണാ ഈ റബ്ബര്‍കാട്ടില് ....." കൈയിലിരുന്ന സഞ്ചികള്‍ പെങ്ങളെ എല്പ്പിക്കുമ്പോള്‍ മാത്തന്‍ പിറുപിറുക്കുംപോലെ പറഞ്ഞു"അമ്മച്ചി തന്നയച്ചതാണ്പെണ്ണെ ....ഓണക്കചെമ്മിനോക്കെയാണെന ്ന് തോന്നണ് " "ഓ... എന്നതൊക്കെ ആണെങ്കിലും പിടീന്ന് തീരൂന്നെ,ഇവിടെയെന്നും പുഴുക്കുവേണം അതിപ്പോ കപ്പയായിട്ടും ചക്കയായിട്ടും ചേമ്പായിട്ടും ...." മാത്തന്‍ ശബ്ദമുണ്ടാക്കി ചിരിച്ചു " കോട്ടയത്തുനിന്ന്  വര്‍ക്കിച്ചന്റെ ആലോചന വന്നപ്പോ നുമ്മടെ അപ്പന്‍ പറഞ്ഞതോര്‍മയുണ്ടാ , കിഴങ്ങ്മാന്തിയാലും ചുട്ട് തിന്നാവാല്ലാ.. നീയ് പട്ടിണി കെടക്കത്ത...
(ഇന്നലെ കേട്ടത്)- "നമ്മള്‍ ഒരു വ്യക്തിയെ സ്നേഹിച്ച് സുന്ദരന്‍/സുന്ദരി ആക്കിതീര്‍ക്കുകയാണ് ചെയ്യുന്നത് അല്ലാതെ, മനുഷ്യര്‍ക്ക്‌ അത്ര വല്യഭംഗിയൊന്നുമില്ല !" ശരിയാണല്ലേ ? നമ്മുടെ പ്രിയപ്പെട്ടവര്‍ എന്നും ഭംഗിയുള്ളവരായല്ലേ തോന്നാറുള്ളൂ ?? നമ്മുടെ മനസിന്‍റെ ഇഷ്ട്ടം കൂടുംന്തോറും ആ സൗന്ദര്യവും വര്‍ദ്ധിക്കുകയാണ് (ഇപ്പോള്‍ കേള്‍ക്കുന്നത്) ♩ ♪ ♫ ♬ ♭ ♮ ♯ "ഇല്ലാ .........ഇല്ലാ...... മണ്ണില്‍ ഇല്ലാ.... നിന്നെവെല്ലും പുഞ്ചിരി ..."♩ ♪ ♫ ♬ ♭ ♮ ♯

:)

സ്വന്തം മൗനത്തിന് മുഖം കൊടുക്കാന്‍ ധൈര്യമുള്ളവര്‍ നമുക്കിടയില്‍ എത്രപേരുണ്ട്? നീണ്ട 15 വര്‍ഷങ്ങള്‍ എനിക്കു സ്വയം നോക്കേണ്ടിവന്നു എന്നതാണ്സത്യം! അത് സംഭവിച്ച് പോയതാണ് ...... ആ മൗനത്തിന്റെ പങ്കിടാത്ത - ചിന്തകളുടെ ഉമിത്തിയില്‍നിന്ന് എനിക്കെന്തെക്കെയോ കുത്തിക്കുറിയ്ക്കാന്‍ സാധിച്ചതാണ് ...... ശബ്ദരൂപങ്ങളായി ജന്മമെടുക്കാന്‍ കഴിയാതെപോയവ , വാക്കുകളായി മുക്തിനേടിയതാവാം !! വേനല്‍ താണ്ടിയതുപോലെ ........ നിറഞ്ഞുപെയ്യുന്ന ഒരു പുതുമഴയുടെ തികവില്‍, പുറത്തേയ്ക്ക് വരുന്ന കനല്‍ക്കട്ടകള്‍ അണഞ്ഞുപോകുന്നുവോ ? കാത്തിരിക്കാം ഇനിയൊരു വസന്തത്തിന് !
'ദേവി'യെന്നു താന്‍ വിളിച്ചവള്‍ ഭാര്യയായപ്പോള്‍ അയാള്‍ക്ക് തോന്നിയത്രേ അവളൊരു 'മൂധേവി ' ആണെന്ന് !! :p